എനിക്കറിയാവുന്ന ഞാൻ!!!!!

നമസ്കാരം

പേര് മുഹമ്മദ് ഫെബിൻ എന്നും ഫെബിൻ മുഹമ്മദ് എന്നും അറിയപ്പെടുന്നു

…എന്നെ പറ്റി പറയുന്നതിൽ വലിയ കാര്യം ഒന്നുമില്ല, എന്നാലും പരിചയപ്പെടൽ എന്നുള്ള സാമാന്യ മര്യാദയുടെ പേരിൽ പറയാം. നാട് പത്മനാപന്റെ മണ്ണിൽ നിന്നെ എന്നൊക്കെ ആലങ്കാരികമായി പറയാം എങ്കിലും എനിക്ക് പറയാൻ ഇഷ്ടം തിരുവന്തപുരത്തെ ഏറ്റവും മനോഹരമായ മലനിരകളും, കൃഷിയും കൊണ്ട് സമ്പന്നമായ നെടുമങ്ങാട് എന്നാണ്. വലിയ ഒരു കാർഷിക സംസ്കാരം നിലനിന്നിരുന്ന ട്രാവൻകോർ റീജൻസിയുടെ സമ്മർ പാലസ് ആയിരുന്നു എന്റെ നാട്. അതിനു കാരണം ഇവിടുത്തെ കാലാവസ്ഥതന്നെ ആയിരുന്നു… പശ്ചിമഘട്ടത്തിന്റെ മടിത്തട്ട് ആണ് എന്റെ നാട് അഗസ്ത്യാര്കൂടതിനോടെ ചേർന്ന് നിന്നുകൊണ്ട് ജീവിക്കുന്ന ഒരു ജനത ആയിരുന്നു പൂർവികർ, ആ ഇഷ്ടം ചെറുത്തിലെ തന്നെ എന്നിൽ ഒരുപാടു സ്വാധീനം ചെലുത്തിയിരുന്നു, അതുകൊണ്ടു തന്നെ പണ്ടുമുതലേ കാടും മേടും ഒക്കെ താണ്ടാനും, ഒരുപാട് യാത്രകൾ ചെയ്യാനും ഇഷ്ടമായിന്നു, ഏതൊരു മനുഷ്യന്റെ സർഗാത്മക പ്രവർത്തനമായ യാത്രകൾ എന്നെ കീഴിപെടുത്തിരുന്നു. പഠിച്ചത് പത്രപ്രവർത്തനം ആണെങ്കിലും ഇപ്പോൾ വഹിക്കുന്നത് സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആണ്, കൂടാതെ കിട്ടുന്ന ഇടവേളകളിൽ യാത്രകൾ ചെയ്തുകൊണ്ട് ഇരിക്കുന്നു…

ആദ്യമായി എങ്ങോട്ടാണ് യാത്ര ചെയ്തത് എന്നെ ഓർമയില്ല, പക്ഷെ എനിക്ക് ആറുമാസം പ്രായം ഉള്ളപ്പോൾ മുതൽ എന്റെ വീട്ടുകാരും ഞാനും ഒരുപാടു യാത്രകൾ ചെയ്തിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടേ ഉണ്ട്. കേൾക്കുമ്പോൾ ഒരു കൗതുകം ആയി തോന്നുമെങ്കിലും സംഭവം സത്യമാണ്… അതിന്റെ കാരണം എന്റെ വല്യമ്മയാണ്… എനിക്ക് 6 വയസ്സ് ഉള്ളപ്പോൾ ആണ് പുള്ളിക്കാരി ഇഹലോകം പ്രാപിച്ചത്. അതിന് മുന്നേ പുള്ളികാരിയുടെ അന്ത്യാഭിലാഷമായിരുന്നു ദർഗ സന്ദർശനങ്ങൾ ഒരു പതിവായിരുന്നു. അങ്ങനെ വല്യമ്മയുടെ ആഗ്രഹം സാധിക്കാൻ പുറപ്പെട്ട സംഘത്തിൽ ഞാനും ഒരു അംഗമായി. കാരണം എന്റെ ഉമ്മയും ഉമ്മയും ആയിരുന്നു വലിയമ്മയുടെ പ്രധാന സഹായികൾ, അതിന്റെ കാരണം വല്യമ്മ ഒരു അർബുദ രോഗിയായിരുന്നു ആ രോഗംമനുഷ്യനിൽ ഉണ്ടാകുന്ന വേദനയുടെ തോത് ഒരു മനുഷ്യനും നിർവചിക്കാൻ കഴിയുന്നതേ അല്ല. അതുകൊണ്ടാണ് എന്റെ ഉമ്മയും ഉമ്മാമയും സഹായിയായി ഒപ്പം കൂടിയത്. വല്യമ്മക്ക് മൂന്ന് മക്കൾ ആയിരുന്നു .അവരുടെ കാര്യങ്ങൾ നോക്കാനായി വല്യച്ഛൻ നാട്ടിൽ തന്നെ നിൽക്കേണ്ടിവന്നു .ആയതിനാൽപുരുഷ സാന്നിധ്യം എന്റെ മാമൻ മാത്രയി ചുരുങ്ങി .അങ്ങനെ വല്യമ്മയുടെ അവസാന വർഷങ്ങൾ ഈ യാത്രകളിൽ ആയിരുന്നു .ദർഗ കൾ എന്നാൽ മനുഷ്യന് വേദനകൾ കുറച്ചു കൊടുക്കുന്ന ഒരിടം മാണെന്ന് ഞാൻ വളരെ ചെറുതിലെ മനസ്സിലാക്കി. ആറാം വയസ്സിലെ ഒരു തിങ്കളാഴ്ച വല്യമ്മ അവരുടെ നാഥന്റെ അടുത്തേക്ക് യാത്രയായി അതോടെ ചെറിയ ഒരു യാത്ര ഇടവേള എന്റെ ജീവിത്തിൽ വീണു.

അവിടുന്ന് ഏകദേശം ഞാൻ ഇന്ത്യയിലെ പതിനെട്ടോളം സംസ്ഥാനങ്ങൾ സഞ്ചരിച്ചു. ഇനിയും ഇന്ത്യ എന്ന മഹാരാജ്യം ഒരു സമുദ്രം കണക്കെ എന്നെ വിസ്മയിപ്പിച്ചുകൊണ്ട് കാത്തിരിക്കുന്നു.

Standard

ആമുഖം.

നഷ്ടപ്പെടുവാൻ ഒന്നും സ്വന്തമായിരുന്നില്ല എന്ന തിരിച്ചറിവിൽ നിന്നാണ് ഒരോ ബുദ്ധനും ജനിക്കുന്നത്…

ഫെബിൻ മുഹമ്മദ്.

19.05.2020

Standard